ഏഷ്യ മൂന്ന്, ആഫ്രിക്ക രണ്ട്, അതിൽ രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനവും. ഏറ്റവും പ്രധാനമായത് അമ്പ് കൊള്ളാത്ത ഒരു ഗുരുക്കളും ബാക്കിയില്ല എന്നതാണ്. വമ്പുകളുമായെത്തിയ എല്ലാ മല്ലന്മാരെയും ഒരു തവണയെങ്കിലും മലർത്തിയടിച്ച ആദ്യത്തെ ലോകകപ്പാണിത്.
ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ കാപട്യമാണ്. വെറും ഇരട്ടത്താപ്പ്. ഞാന്‍ ഒരു യൂറോപ്പ്യനാണ്. മറ്റുളളവരെ ധാര്‍മ്മികത പഠിപ്പിക്കുന്നതിനുമുന്‍പ് കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് നമ്മള്‍ യൂറോപ്പ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മുവായിരം വര്‍ഷത്തേക്കെങ്കിലും മാപ്പുപറയണം.
അതേസമയം പോര്‍ച്ചുഗല്‍-ബ്രസീല്‍ ഫൈനല്‍ മത്സരമാണ് തന്റെ സ്വപ്നമെന്ന് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ''ഞാന്‍ എപ്പോഴും സ്വപ്‌നം കാണുന്നു, ജീവിതത്തിലെ ഏറ്റവും കാഠിനമായ പോരാട്ടമാണ് ലോകകപ്പ് ഫുട്‌ബോള്‍ എന്ന് എനിക്കറിയാത്തതല്ല.